2012 ഡിസംബർ 20, വ്യാഴാഴ്‌ച

യഥാ രാജ തഥാ പ്രജ



        കമ്പനിയുടെ അനാവശ്യ ചെലവു കൂടുന്നു എന്ന വാസ്തവം വയ്കിയാണെങ്കിലും  ബോസ്സ് തിരിച്ചറിഞ്ഞു.ചെലവു കുറയ്ക്കാന്‍ ഒരു മീറ്റിംഗ് വിളിക്കുക ബോസ്സ് തീരുമാനിച്ചു .ഉടന്‍ സന്ദേശം എല്ലാ ഡിപ്പാര്‍ട്ടുമെന്‍ടിലും ശരം പോകുന്ന വേഗത്തിലെത്തി ."ഉടന്‍ എല്ലാവരും മീറ്റിംഗ് ഹാളില്‍എത്തേണ്ടതാണ്" ഇതായിരുന്നു സന്ദേശം.

      എല്ലാവരും  കൃത്യസമയത്തു തന്നെ മീറ്റിംഗ് ഹാളിലെ കസേരയില്‍ ആസനസ്ഥരായി .മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് ബോസ്സും ഹാളില്‍ എത്തി .ബോസ്സ് മൊബൈലില്‍ വീണ്ടും ഒരു അര മണിക്കൂര്‍ സംസാരിച്ചുകൊണ്ടേയിരുന്നു ,ഒന്നും ചെയ്യാനില്ലാതെ ഞങ്ങളും ബോസ്സിന്‍റെ മൊബൈല്‍ സംസാരം കേട്ടുകൊണ്ടിരുന്നു .അങ്ങനെ സംസാരം നിര്‍ത്തിയ ബോസ്സ് ഉടനെ ദിലീപിനോട്  "ദിലീപേ  നീ ആ  എ സി ഓണ്‍ ചെയ്യു ." ഈ വോള്‍ട്ടെജില്‍ എ സി ഓണ്‍ ആവില്ല" എന്ന്   ശാന്തന്‍റെ മറുപടി . ജനല്‍പോള തുറന്നിട്ടാല്‍ പോരെ എന്ന  മനോജേട്ടന്‍റെ ചോദ്യം കേട്ട് എല്ലാവരും അയാളെ തുറിച്ചു നോക്കി .ഉടന്‍ ജെനറേറ്റര്‍ ഓണ്‍ ചെയ്യാനുള്ള  ബോസ്സിന്‍റെ ആവശ്യത്തോട് ഗിരീഷിന്‍റെ മറുപടി "സര്‍ ജെനറേറ്ററില്‍ ഡീസല്‍ ഇല്ല ". "എന്നാല്‍ പോയി വാങ്ങിക്കൊണ്ടുവാ ഉടന്‍" ബോസ്സിന്‍റെ ആജ്ഞ കേട്ട ഉടന്‍ ബാബുവിന്‍റെ  വക പതിഞ്ഞ സ്വരത്തില്‍ മറുപടി "ഇനി പറ്റു തീര്‍ക്കാതെ കുഞ്ഞിക്കണാരന്‍&സണ്‍സ്സില്‍ നിന്നും ഒരു തുള്ളി ഡീസല്‍ പോലും തരില്ലെന്നാ അവിടത്തെ മാനേജര്‍ പറഞ്ഞത് ".മൊബൈലുമായി  പുറത്തിറങ്ങിയ  ബോസ്സ് അര മണിക്കൂറിനു ശേഷം തിരിച്ചു ഹാളില്‍ വന്നു ശന്തനോടു "ശാന്താ നീ കൈനാട്ടിയിലുള്ള പമ്പില്‍ പോയി ഡീസല്‍ വാങ്ങിക്കോ ഞാന്‍ എല്ലാം പറഞു ഏര്‍പ്പാടാക്കിയിട്ടുണ്ട് ." കേട്ട പാതി കേള്‍ക്കാത്ത പാതി ശാന്തന്‍ ഒമ്നിയുമെടുത്ത്  കൈനാട്ടി ലക്ഷ്യമാക്കി കുതിച്ചു. പെട്രോള്‍ പമ്പില്‍ എത്തിയ ശാന്തന്‍ ആ സത്യം തിരിച്ചറിഞ്ഞു അതെ ഡീസല്‍ വാങ്ങാന്‍ ഒരു ചിരട്ട പോലും എടുത്തിട്ടില്ല .ശാന്തന്‍ തളര്‍ന്നില്ല നേരെ വീണ്ടും ടൌണില്‍, ഒരു വലിയ ബാരല്‍ വാങ്ങി ഒമ്നിയിലിട്ടു കൈനാട്ടിക്കു വീണ്ടും.ജനല്‍ പോള തുറക്കാതെ ഞങ്ങള്‍ മീറ്റിംഗ് റൂമില്‍ കോട്ടുവാ ഇടാന്‍ തുടങ്ങി. സമയം വീണ്ടും ഒന്നര മണിക്കൂര്‍ കഴിഞ്ഞു .ശാന്തനും ഒമ്നിയും ആ 5KVA ജെനറേറ്ററിന്‍റെ മുന്നില്‍ സഡന്‍ ബ്രേക്ക്‌ ഇട്ടു .ഒട്ടും സമയം കളയാതെ നാഗരാജിന്‍റെ ബലിഷ്ടമായ ആ കൈകളാല്‍ ജെനറേറ്റര്‍ സ്റ്റാര്‍ട്ട്‌ ആയി .ചില്ല് ജനാലയിലൂടെ ജെനറേറ്ററിന്‍റെ പുക ഞങ്ങള്‍ക്ക് കുറച്ചൊന്നുമല്ല ആശ്വാസം തന്നത് .എ സി നാലും സ്റ്റാര്‍ട്ട്‌ ആയി .വിജയശ്രീലാളിതനായി ശാന്തന്‍ മീറ്റിംഗ് ഹാളില്‍.

      അങ്ങനെ മീറ്റിംഗ് ആരംഭിച്ചു ,ആദ്യം ബോസ്സ്: "നമ്മുടെ ചെലവ് നമുക്കൊന്ന് കുറയ്ക്കണം ". എന്തു വിലകൊടുത്തും ഞങ്ങള്‍ കുറയ്ക്കുമെന്ന മട്ടില്‍ ഞങ്ങള്‍ തലയാട്ടി .മീറ്റിങ്ങിലെ മിനുട്സ് ഐകകണ്ടെന പാസ്സായതിന്‍റെ  സന്തോഷത്തില്‍ ബോസ്സ് വീണ്ടും എഴുനേറ്റു "നമുക്ക് ഭക്ഷണം പുറത്തുപോയി കഴിക്കാം അല്ലേ ?" സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടിയ ഷിനില്‍ എഴുനേറ്റു നിന്നുപറഞ്ഞു "സര്‍ പയ്യോളിയില്‍ ഒരു പുതിയ ഹോട്ടല്‍ ഇന്നലെ തുറന്നിട്ടുണ്ട് ". എന്നാല്‍ അങ്ങോട്ടുപോകാം എന്ന ബോസ്സിന്‍റെ മറുപടികേട്ട് എല്ലാവര്‍ക്കും ആവേശം അണപൊട്ടി.ഉള്ള കാറിലും വാനിലും ഭാക്കിയുള്ളവര്‍  കുറച്ചു ബൈക്കിലും കയറി പയ്യോളിയിലെ പുതിയ ഹോട്ടലില്‍ വച്ച് പിടിച്ചു .അങ്ങനെ ചെലവ്‌ ചുരുക്കാനുള്ള മീറ്റിംഗ്  കോക്ക്ടൈല്‍ ഡിന്നറില്‍ അവസാനിപ്പിച്ചു.

2012 ഡിസംബർ 18, ചൊവ്വാഴ്ച

സാള്‍ട്ട് & പെപ്പര്‍

       വിരസമായ  ഒരു സയാഹ്നം ഞാനും ബാബുവും നഗര കാഴ്ചകള്‍ കണ്ടു നടന്നു വരുന്നു .പെട്ടന്ന് ഒരു പിന്‍വിളി ഞങ്ങള്‍ തിരിഞ്ഞു നോക്കി ടൈ കെട്ടിയ ഉയരം കുറഞ്ഞ ഒരു ചെറുപ്പക്കാരന്‍. അത് ഞങ്ങളെയല്ല എന്ന ഉറപ്പില്‍ വീണ്ടും നടത്തം തുടര്‍ന്നു. ആ വിളി വീണ്ടും ഉച്ചത്തിലായപ്പോള്‍ ബാബു വീണ്ടും തിരിഞ്ഞു നോക്കി എന്നോടു പറഞ്ഞു "ഡാ നിന്നെയാണെന്നു തോന്നുന്നു,ടൈ ഒക്കെയുണ്ട് " . "നിങ്ങളെ രണ്ടുപേരെയും തന്നെ " ആ ചെറുപ്പക്കാരന്‍റെ തറപ്പിച്ച വിളിയില്‍ ഞങ്ങള്‍ അവിടെ നിന്നു .അയാള്‍ അടുത്തെത്തി ഞങ്ങളോട് വീണ്ടും "സാറമ്മാര്‍ക്ക് എന്നെ മനസ്സിലായില്ലേ ....?"

ഇനി അവനാരാണെന്നറിയാന്‍ ഒരു ഫ്ലാഷ് ബാക്ക്  ......

      ഹോട്ടല്‍ ശ്രീകൃഷ്ണ ഇന്റര്‍നാഷണല്‍, ഒറ്റയ്ക്കിരുന്നു  മദ്യപിക്കുന്ന ഗിരീഷ്‌.ഗിരീഷ്‌ ഞങ്ങളുടെ കമ്പനിയുടെ പി.ആര്‍.ഒ ആണ്  . രണ്ടാമത്തെ പെഗ്ഗില്‍ ഐസ് ക്യുബ് വീണപ്പോള്‍ നേരത്തെ ഓഡര്‍ ചെയ്ത സ്പെഷ്യല്‍ ബീഫ് ഫ്രൈയ്യുമായി  വെയ്റ്റര് മേശയ്ക്കരികിലെത്തി.കുരുമുളകില്‍ വെന്ത ബീഫ് ഫ്രൈയുടെ മണം അവിടമാകെ പരക്കാന്‍ തുടങ്ങി. ചൂടാറും മുമ്പേ ഒരു പീസ് എടുത്തു ഗിരീഷ്‌ വായില്‍ വച്ചു ,പിന്നെ ചുറ്റുള്ളതൊന്നും കാണാന്‍ പറ്റിയില്ല. വേറൊന്നും ആലോചിച്ചിട്ടില്ല നേരെ ബാറിലെ കിച്ചനിലേക്ക് ഒരൊറ്റ നടത്തം. "ആരാണ് ആ ബീഫ് ഫ്രൈ ഉണ്ടാക്കിയത്..?" തെല്ലൊരു  പരിഭവത്തോടെ പുകയില്‍ കുളിച്ച ഒരു ഉയരം കുറഞ്ഞ ചെറുപ്പക്കാരന്‍ ഗിരീഷിന്‍റെ അടുത്തെത്തി  പതിഞ്ഞ സ്വരത്തില്‍ പറഞ്ഞു "സര്‍ ഞാന്‍ ഹംസ  ഞാനാണ് ആ ബീഫ് ഫ്രൈ ഉണ്ടാക്കിയത് ". "പോരുന്നോ എന്‍റെ കൂടെ...?"ആ ചോദ്യം കേട്ടപാതി കേള്‍ക്കാത്തപാതി ഉള്ള സാധനങ്ങളൊക്കെ തന്‍റെ പഴയ എഡിഡാസ് ബാഗിലാക്കി മുന്‍കീഴ് നോക്കാതെ ഗിരീഷിനോപ്പം ഇറങ്ങിത്തിരിച്ചു.

         സമയം രാവിലെ ഗിരീഷും ഹംസയും ഞങ്ങളുടെ ഓഫിസിന്റെ താഴെയുള്ള റെസ്റ്റോറന്ടില്‍ എത്തി . അവിടത്തെ അന്തരീക്ഷം ഹംസയ്ക്കു നന്നേ ബോധിച്ചു.അല്ലെങ്കിലും ഒരു ഐ.റ്റി കമ്പനി ആര്‍ക്കാണ് ഇഷ്ടപ്പെടാത്തത്?. തെല്ലൊരു അഹങ്കാരത്തോടെ ഗിരീഷ്‌ ഹംസയോടു റെസ്റ്റോറന്ടില്‍ വന്നവര്‍ക്ക് ചായ കൊടുക്കാന്‍ പറഞ്ഞു.അങ്ങനെ ഹംസ അവിടെ പണി ആരംഭിച്ചു.ബാറില്‍ വരുന്ന ചോരക്കണ്ണന്‍ന്മാരൊന്നും അവിടെയില്ല ,നല്ല സുന്ദരന്മാരും സുന്ദരികളും  റെസ്റ്റോറന്ടില്‍ വന്നു പോകുന്നു ."അല്ല എന്‍റെ താമസം എവിടെയാ ...? ഹംസയുടെ ചോദ്യം കേട്ട് അടുത്തുവന്നു ഗിരീഷ്‌ പറഞ്ഞു "ഹംസേ നീ ഹുണ്ടായ് അക്സെന്റില്‌ വന്നിറങ്ങിയ ആളെ കണ്ടോ ? അതാണ്‌ ബാബു അല്ല സുരേഷ് ബാബു, മേലെ കേബിനിലിരുന്നു   മൊബൈലില്‍ ഇംഗ്ലീഷില്‍ സംസാരിച്ചു കൊണ്ടിരിക്കുന്ന ആളാണ് അവറാന്‍ അല്ല അബ്രഹാം മാത്യു ,പിന്നെ ഈ ഞാന്‍ - നിന്‍റെ താമസം ഞങ്ങളുടെ കൂടെയാണ് .ഹംസയുടെ ആവേശം അണപൊട്ടി കാരണം ഇത്രയും വലിയവരുടെ കൂടെയുള്ള  താമസം ,കൂടെ തെല്ലൊരു ഭയവും.

      സമയം രാത്രിയായി എല്ലാവരും അവരവരുടെ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു സ്വന്തം  കൂടണഞ്ഞു.അങ്ങനെ ഗിരീഷിന്‍റെ യമഹയും സ്റ്റാര്‍ട്ട്‌ ആയി ഹംസ തന്‍റെ  എഡിഡാസ് ബാഗുമായി ബൈക്കിനു പുറകില്‍ കയറി.ബൈക്കിലിരുന്നു ഹംസ ഈ എന്ജിനീര്‍മാരുടെ ഒപ്പമുള്ള താമസത്തിന് ചില ഹോം വര്‍ക്കൊക്കെ നടത്തി . അവരൊക്കെ വലിയ പുള്ളികളാ  അവന്മാരോടുള്ള പെരുമാറ്റത്തില്‍ വളരെ ശ്രദ്ധിക്കണം ഹംസ പലതും തീരുമാനിച്ചുറപ്പിച്ചു.അങ്ങനെ ബൈക്ക് "പുളിക്കൂല്‍" എന്ന ഒരു പഴയ ഓടിട്ട വീടിന്‍റെ മുന്നില്‍ പാര്‍ക്ക് ചെയ്തു.ഒരു പുത്തന്‍ ഫ്ലാറ്റ് പ്രതീക്ഷിച്ച ഹംസ ആ വീട് കണ്ടപ്പോള്‍ ആകെ അസ്വസ്ഥനായി .ഹംസയെയും കൂട്ടി ഗിരീഷ്‌ വീടിന്‍റെ കോലായില്‍ എത്തി. ആകെ അലങ്കോലപ്പെട്ടു കിടക്കുന്ന കോലായി .ഗിരീഷ്‌   രണ്ടു പോള വാതില്‍ ചവിട്ടി തുറന്നു ലൈറ്റ്  ഇട്ടു .ഷൂസും,പാന്‍ടും പിന്നെ ഷര്‍ട്ടും നിന്നനിപ്പില്‍ വലിച്ചൂരി ഗിരീഷ്‌ നിലത്തു ഒറ്റക്കിടത്തം,പിന്നെ ഹംസ ഒരു കൂര്‍ക്കമാണ് കേട്ടത്.ബാഗുമായി എന്തുചെയ്യണമെന്ന് അറിയാതെ ഹംസ കുറച്ചു നേരം ഗിരീഷിന്‍റെ കൂര്‍ക്കം കേട്ടു  .സഹിക്കാതെ വന്നപ്പോള്‍ മെല്ലെ തട്ടിയുണര്‍ത്തി ഒരു ചോദ്യം "ഗിരീഷേട്ടാ ഞാനെവിടാ കിടക്കുക ? എന്‍റെ ബാഗെവിടെ വയ്ക്കും ?" ചോദ്യത്തിന് മുമ്പില്‍ ഒട്ടും പതറാതെ ഗിരീഷ്‌ ഹംസയെ തൊട്ടടുത്തുള്ള ഒരു മുറിയിലേക്ക് കൊണ്ടുപോയി .റൂമില്‍ കയറിയയുടനെ ഗിരീഷ്‌ ഹംസയുടെ തോളിലുള്ള ബാഗെടുത് സൈഡിലേക്കൊരെരു  കൊടുത്തു ."അയ്യോ" എന്നൊരു നിലവിളി കേട്ടപ്പോള്‍ ഗിരീഷ്‌ മൊബൈലിലെ ലൈറ്റ് ഒന്നിട്ടു .ബാഗു കൊണ്ടത്‌ പഴയ മോണിട്ടറിന്റെ ഇടയില്‍ കിടന്നുറങ്ങുന്ന ബാബുവിന് . "ഈസാര്‍ ഇതെന്താ ഇവിടെ കിടക്കുന്നത് ?"ഹംസയുടെ ആശ്ചര്യമായ ചോദ്യം കേട്ടപ്പോള്‍ ഗിരീഷ്‌ മൊബൈലിലെ ലൈറ്റ് ആ റൂമിലെ മറ്റൊരു സ്ഥലത്തേക്ക് ഫോക്കസ് ചെയ്തു .വീണിതാ കിടക്കുന്നു പഴയ കമ്പ്യൂട്ടര്‍ മദര്‍ ബോര്‍ഡിന്‍റെ ഇടയില്‍ പര്‍ച്ചേസ് എഞ്ചിനീയര്‍ അബ്രഹാം മാത്യു എന്ന അവരാച്ചന്‍. സൈഡില്‍ നിന്നും കുറച്ചു പെട്ടികള്‍ ചവിട്ടി തെറിപ്പിച്ചു ഗിരീഷ്‌ ഹംസയോട് അവിടെ കിടന്നു കൊള്ളാന്‍ പറഞ്ഞു .ആകെ അന്താളിച്ചു നില്‍ക്കുന്ന ഹംസയോടു ഗിരീഷ്‌ വീണ്ടും പറഞ്ഞു "ഹംസേ,രാത്രി മൂത്രമൊഴിക്കാനോ മറ്റോ പുറത്തു പോകുകയാണെങ്കില്‍ ലൈറ്റ് ഇട്ടിട്ടേ പോകാവൂ കാരണം രാവിലെ ഓഫീസില്‍ കണ്ട പല എഞ്ചിനീയര്‍മ്മാരും ഈ വീടിന്‍റെ പലസ്ഥലത്തും വീണുകിടക്കുന്നുണ്ടാവും   അതുകൊണ്ട് സൂക്ഷിക്കുക ." അതും പറഞ്ഞു ഗിരീഷ്‌ അവിടെത്തന്നെ വീണങ്ങുറങ്ങി .വാതില്‍പ്പടിയിലിരുന്നു ഹംസ നേരം വെളുപ്പിച്ചു .

        രാവിലെയായതും ചെറിയ മയക്കത്തില്‍നിന്നുണര്‍ന്ന ഹംസ മുറിയിലേക്ക് നോക്കിയപ്പോള്‍ എഞ്ചിനീയര്‍മ്മാര്‍ കിടന്നിടത് ഒരു പൂടപോലും കാണാനില്ല. ഒരുവിധം കാര്യങ്ങളൊക്കെ നടത്തി ഹംസ റെസ്റ്റോറന്ടില്‍ എത്തി, കൂടെ എഡിഡാസ് ബാഗുമുണ്ടായിരുന്നുന്നു .ഹംസ റെസ്റ്റോറന്ടില്‍ നിന്നും മെല്ലെ പുറത്തേക്കു നോക്കി അപ്പോള്‍ ഹുണ്ടായ് അക്സെന്റില്‍ ഗ്ലാസ്‌ കയറ്റി എ സി യുമിട്ട് ബാബു എങ്ങോട്ടോ പോകുന്നു .മേലത്തെ കാബിനില്‍ അവറാച്ചന്‍ ഏതൊക്കെയോ ഡീലെര്‍മാരുമായി തിരക്കിട്ട മീറ്റിംഗില്‍.ഓഫീസും ആള്‍ക്കാരും കഴിഞ്ഞ ദിവസം രാവിലെ കണ്ട അതേ അവസ്ഥയില്‍.അന്ന് വയ്കിയിട്ടു റൂമില്‍ പോകുകയാണെന്ന് പറഞ്ഞിട്ടുപോയ ഹംസയെ പിന്നെയാരും കണ്ടിട്ടില്ല അന്യേഷിച്ചതുമില്ല .

           ആ ഹംസയാണ് ഇന്ന് ഞങ്ങളുടെ മുമ്പില്‍ ടൈയും  കോട്ടുമിട്ട് .ഉടന്‍ ഹംസ "ഞാനിപ്പോള്‍ ഈ ത്രീ സ്റ്റാര്‍ ഹോട്ടെലിന്‍റെ മാനേജര്‍ ആണ് .താമസിക്കുന്നതും ഈ ഹോട്ടല്‍ റൂമില്‍ തന്നെ ".ബാബു ഹോട്ടെലും ഹംസയെയും മാറിമാറി നോക്കി .

    വീണ്ടും ഹംസയുടെ കമ്മന്റ് "നടന്നു ക്ഷീണിച്ചെ ങ്കില്‍ എന്‍റെ റൂമില്‍ പോയി കുറച്ചു എ സി കൊള്ളാം ".

2012 ഡിസംബർ 16, ഞായറാഴ്‌ച

സുഗുണപുരാണം

               
        ഭരതേട്ടന്‍റെ പലചരക്കു കടയില്‍നിന്ന് ഉപ്പുമുതല്‍ കര്‍പ്പൂരം വരെ കടം കിട്ടുന്നതുകൊണ്ട് ഞങ്ങളുടെ മെസ്സ് വളരെ ഭംഗിയായി നടന്നു പോകുന്നു.ആഴ്ചതോറും രണ്ടുപേര്‍ വീതമുള്ള ഒരു കമ്മിറ്റി ആയിരിക്കും മെസ്സ് നടത്തുന്നത്.പല കമ്മിറ്റികളും പല പല വിഭവങ്ങളുമായി തീന്‍ മേശ അലങ്കരിക്കും.അഷ്രഫിന്‍റെ മെസ്സാനെങ്കില്‍ ബീഫ് വിഭവങ്ങള്‍ അണിനിരക്കും .നേരെമറിച്ച് വിജീഷാണെങ്കില്‍ മത്തിയുടെ മണം വണ്ടിയാപ്പീസില്‍ വരെ എത്തും .നമ്മുടെ കഥാനായകന് മത്തിയാണിഷ്ട്ടം.ചില ദു:ഷ്ട ശക്തികള്‍ അയാളെ "മത്തിസുഗുണന്‍" എന്നും വിളിക്കാറുണ്ട്. മത്തി ടിയാന് ഇഷ്ട്ടപ്പെടാനുള്ള കാരണമായി അവര്‍ പറയുന്നത്,മെസ്സില്‍ രണ്ടു പൊരിച്ചമീനാണ് അനുവദനീയം മെസ്സ് കമ്മിറ്റിക്കാര്‍ തിന്ന മത്തിയുടെ മുള്ള് പരിശോധിക്കും ,ടിയാന്‍ അഞ്ചു മത്തിയുടെ മുള്ളടക്കം തിന്നു രണ്ടു മുള്ള് ഭാക്കി വെക്കും.ഇതുകൊണ്ടാണ് മാലോകര്‍ "മത്തിസുഗുണന്‍"എന്ന് പാടിനടക്കുന്നത്‌ .

     ശനിയാഴ്ച്ച വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണ് ഞങ്ങള്‍ക്ക് .കാരണം അന്ന്
 വീക്കിലി മീറ്റിംഗ് നടക്കുന്ന ദിവസമാണ് അതിലും പ്രധാനം അന്ന് പ്രാതല്‍ രണ്ടു ദോശയും ചമ്മന്തിയും കമ്പനി റെസ്റ്റോറന്ടില്‍  നിന്നും സൌജന്യമായി കഴിക്കാം .അതില്‍പ്പരം ടിയാണ് സന്തോഷിക്കാന്‍ വേറെന്തുവേണം . അന്നത്തെ ശനിയാഴ്ച്ച മീറ്റിംഗ് തകര്‍ത്തു നടക്കുകയാണ് തമ്മില്‍ കുറ്റം പറയലും പാരവെക്കലും തകൃതിയായി നടക്കുകയാണ് .ടിയാന്‍ ഇന്റര്‍നെറ്റ്‌ കഫെയില്‍ ജോലി  ആയതിനാല്‍ ഒന്നും പറയാനും കേള്‍ക്കാനും ഇല്ലാതെ ഏസിയുടെ തണുപ്പില്‍ നല്ല ഉറക്കത്തിലാണ്.എന്തോകെട്ടു ഞെട്ടി എണീറ്റു ടിയാന്‍ .മീറ്റിങ്ങിന്‍റെ അവസാനം ബോസ്സ് ചോദിച്ചു "ഇനി ആര്‍ക്കെങ്കിലും എന്തെങ്കിലും അഭിപ്രായം ....?" കേട്ടപാതി കേള്‍ക്കാത്ത പാതി സുഗുണന്‍ എഴുനേറ്റു നിന്നു .എല്ലാവരും ശ്വാസം അടക്കിപിടിച്ചു ."പറയൂ സുഗുണാ "ബോസ്സ് പറഞ്ഞു. സുഗുണന്‍ തന്‍റെ വ്യക്തമായ അഭിപ്രായം പറഞ്ഞു- "സര്‍ നമുക്ക് മീറ്റിംഗ് കഴിഞ്ഞുള്ള ദോശയ്ക്ക് പകരം പാലും, നെയ്യില്‍ പൊരിച്ച പഴവുമായാലോ ...?" ബോസ് അത് കേട്ടതായി ഭാവിക്കാതെ ഹരീന്ദ്രനോടു ചെവിയിലെന്തോ പറഞ്ഞു സ്ഥലം കാലിയാക്കി .ഉടന്‍ ഹരീന്ദ്രന്‍റെ വക നോട്ടീസ് ബോര്‍ഡില്‍ ഒരു പോസ്റ്റിങ്ങ്‌.ലൈക്കു കൊടുക്കാതെ ഹരീന്ദ്രന്‍റെ പോസ്റ്റിങ്ങ്‌ കണ്ടു എല്ലാവരും ഹരീന്ദ്രനെ പോക്ക് ചെയ്തു.ഇതൊന്നും  നോക്കാന്‍ നമ്മുടെ ടിയാന് സമയവുമില്ല താത്പ്പര്യവുമില്ല.പുള്ളി നേരെറെസ്റ്റോറന്ടില്‍ വച്ചുപിടിച്ചു.

              റെസ്റ്റോറന്ടില്‍ എത്തിയ സുഗുണനോടു  ഹരീന്ദ്രന്‍റെ വക ഒരു ചോദ്യം "സുഗുണാ ചൂടുള്ള പൂരിയും മുട്ടറോസ്റ്റും എടുക്കട്ടെ...?".സുഗുണന്‍റെ കണ്ണില്‍ സന്തോഷം കൊണ്ട് കണ്ണീര്‍ വന്നു .കാരണം  ഹരീന്ദ്രന്‍ സാധാരണ അങ്ങിനെ ഒരു ചോദ്യം ചോദിക്കാറില്ല, മീറ്റിംഗ്കഴിഞ്ഞു വരുന്നവര്‍ക്ക് ചോദ്യങ്ങളില്ലാതെ രണ്ടു ദോശയും കുറച്ചു ചമ്മന്തിയും കൊടുക്കയാണ് പതിവ്. ഹരീന്ദ്രന്‍ വീണ്ടും "സുഗുണാ ഒരു മുട്ട കൂടി എടുക്കട്ടെ ...?". അതുകേട്ടപ്പോള്‍ സുഗുണന്‍റെ എല്ലാ കണ്ട്രോളും പോയി.

         മിഷ്ടാന പ്രാതല്‍ കഴിഞ്ഞു കൈ കഴുകിയപ്പോള്‍ ഹരീന്ദ്രന്‍റെ വക ഒരു നീട്ടി വിളി "സുഗുണാ ഇതാ ബില്‍ "."ബില്ലോ ? അതിനു മീറ്റിംഗ് കഴിഞ്ഞാല്‍ രണ്ടു ദോശയും ചമ്മന്തിയും കമ്പനി റെസ്റ്റോറന്ടില്‍  നിന്നും സൌജന്യമായി കഴിക്കാമല്ലോ ?"സുഗുണന്‍റെ മറുചോദ്യം."അത് നീതന്നെ കൊളമാക്കിയില്ലേ പിശാചേ ...? പോയി നോട്ടിസ് ബോര്‍ഡില്‍ നോക്ക് "ഓടിവന്ന ശാന്തന്‍റെ ഗര്‍ജ്ജനം . പൂരിയുടെയും  മുട്ടറോസ്റ്റിന്‍റെയും പണം പറ്റിലെഴുതി സുഗുണന്‍ മെല്ലെ ഇന്റര്‍നെറ്റ്‌ കഫേയിലേക്ക് നടന്നകന്നു .




ഓര്‍മ്മ

 
 
     
    പെടുന്നനെ ബോസ്സിന് ഒരു ഉള്‍വിളി ഉണ്ടായി ,തന്‍റെ ജോലിക്കാരുടെ "അമിത" ജോലിഭാരം അവരുടെ ഓര്‍മ്മ ശക്തി കുറയ്ക്കുന്നുണ്ടോ എന്ന്. അതിനുള്ള പ്രധിവിധി അദ്ദേഹം തന്നെ കണ്ടുപിടിച്ചു.ഒരു പ്രസിദ്ധ മനശാസ്ത്ര വിദഗ്ദ്ധന്‍റെ അഞ്ചു ദിവസം നീളുന്ന ഒരു മുഴുനീള പഠന ക്ലാസ്സ്‌.

     വയനാട്ടിലെ വൈത്തിരി റിസോര്‍ട്ടില്‍ പുതുതായി ആരംഭിക്കുന്ന ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കാനുള്ള പഠന കളരിയിലെ ആദ്യ ബാച്ച് ഞങ്ങളുടെ സ്ഥാപനത്തില്‍ നിന്ന് .വയനാട്ടിലെക്കാണെന്നു കേട്ടപ്പോള്‍ എല്ലാവര്‍ക്കും ആവേശമായി .

     അങ്ങനെ ദിലീപിന്‍റെ നേതൃത്വത്തില്‍ മുപ്പതംഗ സംഘo വയനാട്ടിലേക്ക് മലകയറി."വയാനാട്ടിലെക്കാണ് പോകുന്നത് എല്ലാം റെഡിയല്ലേ"എന്ന ശാന്തന്‍റെ   ചോദ്യത്തിന് ഗിരീഷ്‌ കണ്ണിറുക്കി കാണിച്ചു.എന്തു സംഭവിച്ചാലും എന്തിനും ഏതിനും ശാന്തന്‍റെ ഒരു തലതെറിച്ച മരുമകന്‍ കല്‍പ്പറ്റ  ഉണ്ടെന്ന യാഥാര്‍ത്ഥ്യം ബാബുവിന് തെല്ലൊന്നുമല്ല സമാധാനം നല്‍കിയത്.അങ്ങനെ ഉള്ള "ഓര്‍മ്മ ശക്തിയുമായി" സംഘo വയനാട്ടിലെത്തി.

    പഠന കളരി ആരംഭിച്ചു.പലരുടെയും ഓര്‍മ്മകള്‍ ഒന്നൊന്നായി പുഷ്പ്പിക്കാന്‍ തുടങ്ങി.അങ്ങനെ ഓര്‍മ്മകളുടെ ദിവസങ്ങള്‍ ഒന്നൊന്നായി പൊഴിയാനും തുടങ്ങി .ഇടക്കിടെ  ശാന്തന്‍റെ മരുമകന്‍ ഒരു പൊതിക്കെട്ടുമായി ആ സംഘത്തെ സന്ദര്‍ശിക്കാരുണ്ടായിരുന്നു .അവര്‍ അവനെ സ്നേഹം കൊണ്ട് വീര്‍പ്പു മുട്ടിക്കുന്നതും കാണാം .അങ്ങിനെ പഠന കളരിയുടെ അവസാന ദിനം.
സംഘാoഗങ്ങള്‍  നന്ദി പ്രകാശനം  കൊണ്ട്  മനശാസ്ത്ര വിദഗ്ദ്ധന്‍റെ നെഞ്ചില്‍ പൊങ്കാലയിട്ടു .തിരിച്ചു നന്ദി പറയാന്‍ വാക്കുകള്‍ കിട്ടാതെ അയാള്‍ വിങ്ങിപ്പൊട്ടി.ദിലീപ് അയാളെ കെട്ടിപ്പിടിച്ചു പറഞ്ഞു "സര്‍ ഇനി എന്‍റെ ഓരോ ഓര്‍മ്മയും സാറിന്‍റെയും കൂടിയാണ് "വികാര നിര്‍ഭരമായ നിമിഷങ്ങള്‍ .ദിലീപ് അപ്പോഴേക്കും അയാളുടെ അരുമ ശിഷ്യനായി മാറിയിരുന്നു.

       എല്ലാവര്ക്കും അയാള്‍ ഓരോ പേനയും ഒരു റൈറ്റിങ്ങ് പാഡും സമ്മാനമായി കൊടുത്തു .എല്ലാവരും പുറത്തിറങ്ങി ,അവിടെ പുതിയ ഓര്‍മ്മ ശക്തി കുറഞ്ഞ മറ്റൊരു സംഘo അടുത്ത ബാച്ചില്‍ കയറാനായി തയ്യാറായി നില്‍ക്കുന്നു. നമ്മുടെ സംഘo ഗേറ്റിനു അടുതെതിയപ്പോള്‍ അവിടെയുണ്ടായിരുന്ന  "ഓര്‍മ്മ ശക്തി" സംഘാടന സമിതിയുടെ ടൈ കെട്ടിയ ചെറുപ്പക്കാര്‍ "ആശാന്‍" തന്ന റൈറ്റിങ്ങ് പാഡിലെ പേപ്പറില്‍ അഭിപ്രായം എഴുതി അവിടെയുള്ള പെട്ടിയിലിടാന്‍ പറഞ്ഞു . ദിലീപ് തിരിച്ചു ക്ലാസ്സിലേക്ക് ഒരൊറ്റ ഓട്ടം.
അവന്‍ ക്ലാസിന്‍റെ വാതില്‍ക്കല്‍ നിന്നു .അവിടെ സാര്‍ അടുത്ത ബാച്ചിന്‍റെ ഓര്‍മ്മ ശക്തി വര്‍ധിപ്പിക്കുകയായിരുന്നു.ദിലീപിനെ കണ്ടതും മാഷ് ആവേശഭരിതനായി അവനെ ചൂണ്ടി മാഷ് ആ ബാച്ചിലെ കുട്ടികളോട് പറഞ്ഞു ഇതാണ് ഞാന്‍ പറഞ്ഞ ദിലീപ് കഴിഞ്ഞ ബാച്ചിലെ ഏറ്റവും നല്ല കുട്ടി ."പറയൂ ദിലീപ് ഇപ്പൊ എന്തിനാ തിരിച്ചു വന്നത് ? മാഷിന്‍റെ ചോദ്യത്തില്‍ വാത്സല്യത്തിന്‍റെ  അതിപ്രസരമുണ്ടായിരുന്നു .

  ദിലീപ് :"സര്‍ അങ്ങ് തന്ന റൈറ്റിങ്ങ് പാഡും പേനയും ഞാന്‍ ഈ ക്ലാസ്സ് റൂമില്‍  മറന്നു വെച്ചുപോയി."



 

2012 ഡിസംബർ 15, ശനിയാഴ്‌ച

സസ്പെന്‍ഷന്‍


     
      പുതിയ താരോദയം എന്നും എന്നും ഞങ്ങളുടെ സ്ഥാപനത്തിന് ഒരു മുതല്‍ക്കൂട്ടായിരുന്നു .പോലീസ് സ്റ്റേഷനില്‍ ചാര്‍ജ്ജെടുത്ത ഒരു പുതിയ എസ് .ഐ  യുടെ അവസ്ഥ ആയിരിക്കും അവര്‍ക്ക് .അങ്ങനെ ഞങ്ങളുടെ കമ്പനിയിലും അത്തരം എസ്.ഐ  മാര്‍ കുമില് പോലെ പൊട്ടിമുളച്ചു.

      പതിനെട്ടു കളരിക്കും ആശാനായ ഒരാള്‍ ഞങ്ങളുടെ മാര്‍ക്കെറ്റിംഗ് വിഭാഗത്തിലെത്തി ."മര്‍മ്മന്‍" എന്ന ഓമനപ്പേരില്‍  ഞങ്ങള്‍ അയാളെ ഞങ്ങളുടെ മാര്‍ക്കെറ്റിംഗ് കളരിയില്‍ പ്രധാനിയാക്കി .അദ്ദേഹത്തിന്‍റെ  പുതിയ മാര്‍ക്കെറ്റിംഗ് അടവുകളില്‍ അങ്കക്കലിമൂത്ത ഞങ്ങളുടെ ബോസ്സ് പോലും പരിചവച്ചു കീഴടങ്ങി .പിന്നെ കമ്പനിയുടെ പുതിയ ആശയങ്ങളുടെ ഒരു പ്രധാന വക്താവായി നമ്മുടെ ടിയാന്‍ .

       ഒരുദിവസം പുതിയ ആശയവുമായി ടിയാന്‍ വന്നു ."ഓപ്പറേഷന്‍ കസ്റ്റമര്‌ റിലേഷന്‍". ബോസ്സിന് അത് നന്നേ ബോധിച്ചു .സയില്‍സിലെയും സിസ്റ്റം സപ്പൊര്‌ട്ടിലെയും ഓരോ ആള്‍ വീതം ഓടിനടന്നു എല്ലാ പഴയ കസ്റ്റമരെയും കാണുക .സയില്‍സിലെ ആള്‍ കമ്പനിയുടെ പുതിയ കാഴ്ചപ്പാടുകളെ അവരിലേക്ക്‌ എത്തിക്കും ഞങ്ങള്‍ ആ സമയം കംപ്യുട്ടര്‍ അഴിച്ചു പൊടി മുട്ടി വൃത്തിയാക്കി കസ്റ്റമരെ ആവേശത്തിന്‍റെ കൊടുമുടിയിലെത്തിക്കും .ഇതാണ് ."ഓപ്പറേഷന്‍ കസ്റ്റമര്‌ റിലേഷന്‍ ". അങ്ങനെ എനിക്കും കിട്ടി കൂടെ  സയില്‍സിലെ ഒരാള്‍.അത് മറ്റാരുമല്ല നമ്മുടെ "മര്‍മ്മന്‍".
ഞങ്ങള്‍ പര്യടനം ആരംഭിച്ചു .ആദ്യ കസ്റ്റമര്‌ കല്ലാച്ചിയിലെ  ഒരു ഡി.ടി.പി സെന്‍റര്‍.അവിടെ ഒരു കല്യാണത്തിന്റെ ആളുണ്ട് അത്രയും തിരക്കാണ് .ഞങ്ങളുടെ പുതിയ ദൌത്യത്തിന്റെ കാര്യം മുതലാളിയെ ധരിപ്പിച്ചു.മനസ്സില്ലാ മനസ്സോടെ അദ്ദേഹം സമ്മതം മൂളി.ഞാനും മനസ്സില്ലാ മനസ്സോടെ കംപ്യുട്ടര്‍ ഓഫാക്കി അഴിച്ചു പൊടിമുട്ടി വൃത്തിയാക്കി .ടിയാന്‍ മുതലാളിയെ ആവേശത്തിന്‍റെ  കൊടുമുടിയിലാക്കി .പക്ഷെ എട്ടിന്റെ പണി എനിക്ക് കിട്ടി .കംപ്യുട്ടര്‍ ഓണാകുന്നില്ല .വൈകിയായപ്പോഴെയ്ക്കും കംപ്യുട്ടര്‍ ഓണായി  അല്ലെങ്കില്‍ ഓണാക്കി എന്ന് തന്നെ പറയാം .അങ്ങനെ ഒരു ദിവസം ഒരു ഡി.ടി.പി സെന്‍ററില്‍ ഞങ്ങളുടെ ഓപ്പറേഷന്‍റെ  പോസ്റ്മോര്‍ട്ടം  നടന്നു.വയ്കിയിട്ടു ഓഫീസില്‍ ചെന്നപ്പോള്‍ എല്ലാവരുടെയും അവസ്ഥ അത് തന്നെ .

      ടിയാന്‍ പതറിയില്ല പുതിയ ആശയങ്ങളുമായി വീണ്ടും മുമ്പോട്ടു തന്നെ .

  വീണ്ടും അയാളുടെ ഒരു ദിവസം ! പുതിയ ഒരു ഓഡറുമായി ടിയാന്‍ ഓടിനടക്കുന്നു  ഇര വടകരയിലെ ഒരു സുപ്രസിദ്ധ ഡോക്ടര്‍ .കാര്യങ്ങളൊക്കെ  തിരക്കിട്ട് നടക്കുന്നു അന്ന് തന്നെ സിസ്റ്റം ഡെലിവറി ചെയ്യണം .ഞാന്‍ മനപ്പൂര്‍വ്വം അതിലൊന്നും ശ്രദ്ധിക്കാതെ എന്റെ കാര്യങ്ങളൊക്കെ ചെയ്യുന്നു .സമയം സന്ധ്യയായി ഞാന്‍ ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്തു വീട്ടിലേക്കു തിരിച്ചു ,പെട്ടന്ന് ഒരു ഓംനി വാന്‍ എനിക്ക് ക്രോസ് ആയി വന്നു നിന്നു.ബാബു വാനില്‍നിന്നു ചാടിയിറങ്ങി എന്നെ പിടിച്ചു വാനില്‍ കയറ്റി.വാനിന്‍റെ മുന്‍ സീറ്റില്‍ നമ്മുടെ  കളരി ആശാന്‍ ഇരിക്കുന്നു,"ഇശ്വരാ ഇന്നും പണി കിട്ടുമോ ..?"ഞാന്‍ മനസ്സില്‍ മന്ത്രിച്ചു. ബാബു ഉണ്ടല്ലോ ഞാനെതിനാ എന്ന എന്റെ ചോദ്യത്തിന് അവര്‍ വ്യക്തമായ മറുപടി തന്നില്ല .വാന്‍ എന്നെയും കൊണ്ട് യാത്ര തുടര്‍ന്നു .വഴിയില്‍ വച്ച് അവര്‍ എന്നോടു ആ സത്യം പറഞ്ഞു "ഡോക്ടറുടെ മോണിട്ടര്‍ ഫുള്‍ ഫ്ലാറ്റാണ് ഇത് സെമി ഫ്ലാറ്റാണ്,നീയൊന്നു അവിടെ  വന്നു കണക്റ്റ് ചെയ്യണം .ഡോക്ടറുടെ കാര്യം ഞാന്‍ നോക്കിക്കോള്ളാം " ടിയാന്‍ എനിക്ക്  ധൈര്യം തന്നു.അങ്ങിനെ  ഡോക്ടറുടെ വീട്ടില്‍ എത്തി .സിസ്റ്റം കണക്റ്റ് ചെയ്യാന്‍ ഉത്സാഹം കാണിക്കുന്ന ബാബു ഡ്രൈവിംഗ് സീറ്റില്‍ നിന്നിറങ്ങിയില്ല.മര്‍മ്മന്‍ ഡോക്ടറോട് കാര്യങ്ങള്‍ വളരെ ഭംഗിയായി അവതരിപ്പിച്ചു. "ഇപ്പോള്‍ നിങ്ങള്ക്ക് സ്റ്റാന്റ്ബൈ ആയി ഒരു സെമിഫ്ലാറ്റ് മോണിട്ടര്‍ തരാം നാളെ ഫുള്‍ ഫ്ലാറ്റ് കൊണ്ടുവന്നു കണക്റ്റ് ചെയ്യും" .ഡോക്ട്ടര്‍ സമ്മതം മൂളി .ആശ്വാസത്തില്‍ ഞാന്‍ പെട്ടി തുറന്നപ്പോള്‍ എന്‍റെ ശ്വാസം പെട്ടന്ന് നിലച്ചു ",അത് ഫുള്‍ ഫ്ലാറ്റ് മോണിട്ടര്‍ തന്നെ" .മര്‍മ്മനോടു കാര്യം പറയാന്‍ തുടങ്ങുന്നതിനു മുന്നെതന്നെ ടിയാന്‍ ഓടിവന്നു മോനിട്ടരിനു സൈഡില്‍ നിന്ന് ആശാരിമാര്‍ നോക്കുമ്പോലെ ഒരു കണ്ണിറുക്കി ലെവല്‍ നോക്കി .ടിയാന് കാര്യം മനസ്സിലായി എന്ന് ഞാന്‍ ധരിച്ചു .പഷേ ഉടന്‍ ടിയാന്റെ വക ഒരു പ്രസ്ഥാവന "ഡോക്ടര്‍ നോക്ക് ഇത് വെറും തല്ലിപ്പൊളി വളഞ്ഞ മോണിട്ടര്‍,യഥാര്‍ത്ഥ ഫ്ലാറ്റ് മോണിട്ടര്‍ അങ്ങ് നാളെ കാണാന്‍ പോകുന്നതെയുള്ളു ".എന്‍റെ  ജീവന്‍ പൂര്‍ണ്ണമായി  നിലച്ചു. നാളെ ഇയാള്‍ എന്ത് കാണിക്കും എന്നോര്‍ത്ത് ഞാന്‍ തലയില്‍ കൈവച്ചിരുന്നു പോയി.

    എല്ലാം കഴിഞ്ഞു ഞങ്ങള്‍ വണ്ടിയില്‍ കയറി .വണ്ടിയില്‍ വച്ച് ഞാന്‍ കാര്യം അവതരിപ്പിച്ചു.ആരും ഒന്നും മിണ്ടുന്നില്ല ,നാളെ എന്ത്  സംഭവിക്കും എന്നറിയില്ല .പിറ്റേദിവസം ആവാന്‍ അധികം സമയം വേണ്ടിവന്നില്ല.കാര്യങ്ങള്‍ ബോസ്സ് അറിഞ്ഞു അരുതാത്തതൊന്നും സംഭവിച്ചില്ല ?.

       ഓഫീസ് സമയത്ത്  ലുങ്കിയുമിട്ടു ഓഫീസിന്‍റെ ഗേറ്റില്‍ തിരിഞ്ഞു നടക്കുന്ന എന്നെകണ്ട കാവല്‍ക്കാരന്‍ നാഗരാജിന്‍റെ കമന്റു "സര്‍ ഇന്നും സസ്പെന്‍ഷന്‍ അല്ലേ ...?" 

മുണ്ടക്കല്‍ ശേഖരന്‍


   ആവര്‍ത്തന വിരസമായ ജോലി ,എല്ലാവരും ദിവസവും ഒരേ ജോലിയില്‍ തന്നെ മുഴുകിയിരിക്കുന്നു .ആദ്യമുണ്ടായിരുന്ന ആവേശമൊക്കെ മെല്ലെ കെട്ടടങ്ങിയിരിക്കുന്നു .ഞാന്‍ ജനല്‍  ചില്ലയിലൂടെ എന്റെ എന്‍റെ വിരസത താഴെ ഗേറ്റിനു പുറത്തുള്ള റോഡിലൂടെ  കയറ്റി വിടുകയായിരുന്നു .പെട്ടന്ന് എന്‍റെ കണ്ണുകള്‍ ഒരു നീളമുള്ള ചെറുപ്പക്കാരനില്‍ തട്ടി നിന്നു .അയാള്‍ ഗേറ്റിനു അപ്പുറത്തുനിന്നു കാവല്‍ക്കാരനായ നാഗരാജിനോടു ഉള്ളില്‍ കയറിപ്പറ്റാനുള്ള വേലകള്‍ ഇറക്കുകയാനെന്നു മനസിലായി .നല്ല പരിചയമുള്ള മുഖം ,ആവശ്യത്തില്‍ അധികം മെലിഞ്ഞിരിക്കുന്നു ,മുഖത്ത് പ്രസരിപ്പ് തീരെ കുറഞ്ഞിരിക്കുന്നു .അലഞ്ഞുതിരിഞ്ഞതിന്റെയോ ദൂര യാത്ര കഴിഞ്ഞതിന്റെയോ നല്ല ക്ഷീണം  ദൂരത്ത് നിന്ന് തന്നെ എനിക്ക് വ്യക്തമായിരുന്നു .
     
   എന്‍റെ തൊട്ടടുത് വലിയൊരു കൊമ്പുള്ള മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന ബാബുവിന്റെയും ശ്രദ്ധ ഞാന്‍ ആ മെല്ലിച്ച ചെറുപ്പക്കാരനിലേക്ക് കൊണ്ടുവന്നു ,"ആരാണയാള്‍ ..?"എന്‍റെ ചോദ്യത്തിന് ഉത്തരം തരാതെ ഫോണ്‍ കട്ട്‌ ചെയ്തു ബാബുവിന്‍റെ മറുപടി "ഇവന്‍ വീണ്ടും വന്നോ ...?"എന്റെ ചോദ്യം വീണ്ടും "ആരാണയാള്‍ ..?".നിനക്കറിയില്ലേ ഇവനാണ്  ശേഖരന്‍ ,മുണ്ടക്കല്‍ ശേഖരന്‍ "ബാബു ജനലിനടുത്തേക്ക് വന്നു അവന്റെ ഒരോ ചലനവും സസൂക്ഷ്മം ശ്രദ്ധിച്ചു .

   കുറച്ചു പണിപ്പെട്ടനെങ്കിലും അവന്‍ നാഗരാജിന്റെ കണ്ണുവെട്ടിച്ചു ഓഫീസിനുള്ളിലേക്ക് കയറി ,"ഇവനെന്താ വീണ്ടും ..?"ബാബു വീണ്ടും  പിറുപിറുത്തു .
ആ ചെറുപ്പക്കാരന്‍ മേലെ ബോസ്സ് ഇരിക്കുന്ന  മുറിയിലേക്ക് മിന്നായം പോലെ കടന്നു പോയി .

     ഇവനാരെന്ന എന്‍റെ  ചോദ്യത്തിന് ഉത്തരം നല്കാന്‍ ബാബു എനിക്ക് നേരെ തരിഞ്ഞു  നിന്ന് പറഞ്ഞു ,"ഇവന്‍ പണ്ട് നമ്മുടെ കൂടെ പണിയെടുത്തിരുന്നു ,ഒരു സാധു ചെറുപ്പക്കാരന്‍ ".എന്റെ മനസിലേക്ക് അവനെ കൊണ്ടുവരാന്‍ ബാബു ചില പഴയ കഥകളും പറഞ്ഞു . ഇവനാരെന്ന എന്‍റെ എന്റെ ചോദ്യത്തിന് അപ്പോഴേക്കും വ്യക്തമായ ഉത്തരം കിട്ടിയിരുന്നു ,എങ്കിലും ബാബു അവന്റെ കഥകള്‍ തുടര്‍ന്നു കൊണ്ടിരുന്നു .

   അയാള്‍  ബോസിന്‍റെ റൂമില്‍ നിന്നും നേരെ ഞങ്ങളുടെ റൂമില്‍ കയറിവന്നു. ജോലി കിട്ടുമെന്ന് ഉറപ്പുളത്കൊണ്ടാണോ അതോ വിരസമായ ജോലിയില്‍ വലിയ താല്പ്പര്യമില്ലാത്തത് കൊണ്ടാണോ എന്നറിയില്ല ,വീണ്ടും ജോലിയില്‍ കയറിയതിന്റെ ആത്മവിശ്വാസമൊന്നും അയാളുടെ മുഖത്ത് കാണാനില്ല . അന്ന്  ഞാനും അയാളില്‍ വലിയ താത്പര്യം കാണിച്ചില്ല .അങ്ങനെ അയാള്‍ വീണ്ടും ഞങ്ങളുടെ കൂടെ .

   വിരസമായ ദിനങ്ങള്‍ അങ്ങിനെ കടന്നുപോയി ,എങ്കിലും ആഘോഷങ്ങള്‍ക്കും ,യാത്രകള്‍ക്കും ഒരു കുറവും ഞങ്ങള്‍ക്കില്ലായിരുന്നു . അങ്ങിനെ വരവായി ഒരു വയനാടന്‍ യാത്ര ,ഞാനും ബാബുവും ഷിനിലും ദിലീപും അവറാനും സുധീഷും ഗിരീഷും എല്ലാവരും ആഘോഷത്തിന്‍റെ കൊടുമുടിയിലാണ് ,"എല്ലാം റഡിയല്ലേ...?" മനോജേട്ടന്റെ ആ  ചോദ്യത്തോടെ എല്ലാവരും ബസ്സില്‍ കയറി . ഷിനിലിന്റെ കവിതയോടെ ആഘോഷത്തിനു കൊടിയേറി .

  വണ്ടി യാത്ര തുടര്‍ന്നു. പാട്ടും,കവിതയും ,ഡാന്‍സും ,കഥാപ്രസംഗവുമായി വണ്ടി വയനാട്ടില്‍. വണ്ടിയുടെ മുന്‍സീറ്റില്‍ ഇരുന്നു ആടിത്തിമര്‍ക്കുന്ന എന്നെ ബാബു ബസ്സിന്റെ പിന്‍ഭാഗത്തെ നീളന്‍ സീറ്റിലേക്ക് കൊണ്ടുപോയി. ആ കാഴ്ച  എന്നെ അമ്പരപ്പിച്ചു . ശേഖരന്‍ തകര്‍ത്താടുന്നു !. അധിക സമയം വേണ്ടിവന്നില്ല ,ശേഖരന്‍ ഞങ്ങളുടെ ഭാഗമായി അല്ലെങ്കില്‍ ഞങ്ങള്‍ ശേഖരന്‍റെ കൂടെയായി .പിന്നെയുള്ള ദിനങ്ങള്‍ ശേഖരന്‍റെതായിരുന്നു. കുറേക്കാലം ശേഖരനുമൊത്തു വിരസമായ ജോലികള്‍ ആഘോഷങ്ങലാക്കി .

     അധികമായില്ല എനിക്കൊപ്പം ശേഖരനും മറ്റൊരു സ്ഥലത്തേക്ക് ഒരുമാറ്റം ,ആ സ്ഥലം ശേഖരനെ വല്ലാതെ അസ്വസ്ഥനാക്കി.ഒരു ദിവസം ശേഖരന്‍ എന്റെയടുത് വന്നു പറഞ്ഞു "ഞാന്‍ പോകുകയാണെന്ന് ".എന്റെ മനസൊന്നു പിടഞ്ഞു ,"ശേഖരാ ...എന്തുപറ്റി ? " പോണം" അത്ര തന്നെ ശേഖരന്‍റെ മറുപടി .
പിറ്റേദിവസം ശേഖരന്‌ പറഞ്ഞു "എനിക്ക് ഉന്നത വിദ്യാഭ്യാസത്തിനു അഡ്മിഷന്‍ കിട്ടി ,ഏട്ടന്‍ ബോംബയിലാണ് നിങ്ങള്‍ എന്നെകോളേജില്‍ ചേര്‍ക്കാന്‍ കൂടെ വരണം." ഞാനും ഞങ്ങളുടെ ഒരു സുഹൃത്തും  കൂടി ശേഖരനെ ചേര്‍ക്കാന്‍ കൊച്ചിയില്‍ എത്തി .അഡ്മിഷന്‍ കഴിഞ്ഞു ശേഖരന്‌ ഹോസ്ടലുമായി .ഞങ്ങള്‍ ശേഖരനെ അവിടെയാക്കി തിരിച്ചുവരാന്‍ ഒരുങ്ങി ,അപ്പോള്‍ ശേഖരന്‌ എന്റെ കൈക്കു പിടിച്ചു  പറഞ്ഞു "ഞാനും നിങ്ങളുടെ കൂടെ നാട്ടിലെക്കുണ്ട് " ശേഖരാ എന്തായിത് നീ കൊച്ചു കുട്ടിയാണോ ?"എന്‍റെ ചോദ്യം. "ഞാന്‍ ഇപ്പൊ നിങ്ങളുടെ കൂടെ വന്നിട്ട് അടുത്ത ആഴ്ച്ച തിരിച്ചു വരാം" അവന്റെ മറുപടി അവനങ്ങനെയാണ്!  ഞങ്ങള്‍ മൂന്നുപേരും തിരിച്ചു നാട്ടില്‍.

      ശേഖരന്‍ പോയി അവന്‍ പുതിയ കോളേജുമായി നന്നായി പൊരുത്തപ്പെട്ടു .പിന്നെ അവന്‍റെ പുതിയ വാര്‍ത്തയൊന്നും കേള്‍ക്കാതെയായി ഞങ്ങള്‍ വീണ്ടും പഴയ വിരസതയിലേക്ക്‌ ...................  

  



2012 ഡിസംബർ 14, വെള്ളിയാഴ്‌ച

നികുതിയില്‍ കുടുങ്ങിയ ചെറുപ്പക്കാര്‍ ...

  
     കട തുടങ്ങി. ഞങ്ങള്‍ അഞ്ച് സുഹൃത്തുക്കളുടെ കൂട്ടായ്മ,എന്റെ ജീവന്റെ ജീവന്‍.എന്‍റെ ആദിനങ്ങള്‍ കച്ചവട  ത ന്ത്ര ങ്ങള്‍ കൊണ്ട് ഉറക്കമില്ലാത്തതായി,പല പല പുതിയ ആശയങ്ങള്‍ കച്ചവടത്തില്‍ കൊണ്ടുവന്നു ,എല്ലാം പ്രതീക്ഷിച്ചതിലും മേലെ .ഞാനും ബാബുവും കൂട്ടുകാരും സാദാ സമയവും വിശ്രമമില്ലാത്ത ഓട്ടത്തിലും.

    കച്ചവടം തുടങ്ങിയ ആ മധുവിധുവില്‍ തന്നെ ഒരു നല്ല കച്ചവടം ഒത്തു വന്നു .കയ്യിലും വിരലിലും നിറയെ സ്വര്‍ണാഭരണ വിഭൂഷിതനായ കരിവീട്ടിയുടെ നിറമുള്ള  ഒരു പുത്തന്‍ പണക്കാരന്‍ ,ഞങ്ങള്‍ അയാളെ "പ്രഭു" എന്ന് വിളിച്ചു ("പ്രഭാകര പ്രഭു -ഒടുവില്‍ ഉണ്ണികൃഷ്ണന്‍" ).

    കംപ്യുട്ടര്‍  കണ്ടില്ലെങ്ങിലും കാണുമ്പോള്‍ ഒക്കെയും അയാള്‍  അതിന്റെ ചില ഭാഗങ്ങളുടെ പേരുകള്‍ ഭംഗിയായി പറയുമായിരുന്നു ഞങ്ങള്‍ അതിനെ നന്നായി പ്രോത്സാഹിപ്പിച്ചു ,കാരണം ആ കച്ചവടം ഞങ്ങള്‍ക്ക് അനിവാര്യമായിരുന്നു .അങ്ങനെ ആ കച്ചവടം ഞങ്ങളുടെ വരുതുയില്‍ ആക്കുകയും പ്രതീക്ഷിച്ചത് പോലെ കച്ചവടം നടന്നു.

   അങ്ങനെയിരിക്കെ ഒരു ദിനം ഒരു സര്‍ക്കാര്‍ ജീപ്പ് ഞങ്ങളുടെ കടയ്ക്ക് മുമ്പില്‍ സടന്‍ ബ്രയ്ക് ഇട്ടു .വാണിജ്യ നികുതി വിഭാഗം എന്ന ബോര്‍ഡ് കണ്ടയുടനെ തന്നെ മനസ്സില്‍ ഒരു ലഡ്ഡു പൊട്ടിയിരുന്നു.ബാബുവിന്റെ ഗ്യാസ് അപ്പോഴേ പോയിരുന്നു .നാല്  മ്ദ്യവസ്കര്‍ കടയിലേക്ക് ഇരമ്പി കയറി.ഞാന്‍ ദൈര്യം സംഭരിച്ചു മെല്ലെ കസേരയില്‍ നിന്ന് എഴുന്നേറ്റു നിന്നു .ആരാണിതിന്റെ ഉടമ അതില്‍ ഉയരം കുറഞ്ഞ ഒരു കഷണ്ടിക്കാരന്‍ ആക്രോശിച്ചുകൊണ്ട് എന്‍റെ നേര്‍ക്ക് ഒരു ഫോടോസ്ടാറ്റ് ബില്‍ കാണിച്ചു കൊണ്ട് പറഞ്ഞു "എവിടെ ഇതിന്റെ ഒറിജിനല്‍ ?" .ബാബു എന്റെ മുഖ തേക്ക് നോക്കി.മൗസ് പാഡ് താഴെ വീണാല്‍ കേള്‍ക്കുന്ന നിശബ്ധത.പേപ്പര്‍ വാങ്ങി നോക്കിയപ്പോള്‍ എന്റെ മനസ്സില്‍ വീണ്ടും ലഡ്ഡു പൊട്ടി .

   നമ്മുടെ പ്രഭുവിന്റെ കച്ചവത്തിനിടയില്‍ അയാള്‍ ഞങ്ങളോട് ചില പകര്‍പ്പ് ബില്ലുകള്‍ വാങ്ങിയിരുന്നു അതും അയാള്‍ ചോദിക്കുന്ന തീയതി ചോദിക്കുന്ന തുക .കച്ചവടം നടന്ന ആവേശത്തില്‍ ,അല്ലെങ്കില്‍ കച്ചവടത്തിന്റെ  നെറികേട് മനസിലാക്കാത്ത ഞങ്ങള്‍ അതൊക്കെ നിര്‍ലോഭം കൊടുത്തുകൊണ്ടിരുന്നു .

  ആ ബില്ലുകലുറെ പകപ്പുകളുമായിട്ടയിരുന്നു ആ കുറിയ മനുഷ്യന്റെ ആക്രോശം .ഇല്ലാത്ത ബില്ലിന്‍റെ ഒരിഗിനളിനായി ഞങ്ങള്‍ അവര്‍ക്കുമുന്നില്‍ പൊട്ടന്‍ കളിയ്ക്കാന്‍ തുടങ്ങി.കാര്യം മനസിലാക്കിയ അവര്‍ മുഴുവന്‍ ബില്ലുകളും,കടയുടെ മറ്റു രേഖകളും എടുത്തു ജീപ്പില്‍ കയറ്റി ,പിന്നെ ഒരു ഭീഷണിയും "പിഴ അടക്കാന്‍ തയ്യാറായിക്കോ ....."സര്‍ എത്രവരും എന്ന എന്റെ ന്യായമായ ചോദ്യത്തിന്‍റെ മറുപടി ഇതായിരുന്നു ,ചുരുങ്ങിയത് പത്തു ലക്ഷം " എന്റെ മനസ്സില്‍ പൊട്ടാന്‍  അപ്പോള്‍ ലഡ്ഡു ഉണ്ടായിരുന്നില്ല .

  ലോണ്‍ എടുക്കനാണെന്ന് പറഞ്ഞ് ഞങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ മുമ്പ് കൊടുത്ത ആ ബില്ലുകലത്രെയും പ്രഭു  വാണിജ്യ നികുതി വിഭാഗത്തില്‍ സമര്‍പ്പിച്ചു നല്ലൊരു തുക സര്‍ക്കാരിനെ പറ്റിച്ചിരുന്നു .അതില്‍ സംശയം തോന്നിയാതിനാലാണ് ഉദ്യോഗസ്ഥന്‍മാര്‍ ഞങ്ങളെ തേടി എത്തിയത്.


  എന്ത് ചെയ്യണം എന്നറിയാതെ ഞങ്ങള്‍ പകച്ചുനിന്നു .കുറച്ചു  പണം കൈക്കൂലി കൊടുത്താലോ എന്ന വളരെ "ന്യായമായ" ബാബുവിന്റെ അഭിപ്രായം ഞങ്ങളും ശരിവച്ചു ."രാജഗോപാലന്‍ സാറാണ്  ആ കുറിയ മനുഷ്യന്‍, അദ്ദേഹം ഒരു കാലിച്ചായ പോലും അനൗദ്യോഗികപരമായി കുടിക്കില്ല",കടയില്‍ അപ്പോള്‍  കേറിവന്ന ഒരു ഒരാളുടെ വാക്ക് ."നല്ല മനുഷ്യനാ അനീതിയായി അദ്ദേഹം ഒന്നും ചെയ്യില്ല ,പള്ളിക്കര ആണ് വീട് വായനശാലയുടെ നേരെ പുറകില്‍ " അദ്ദേഹം കൂട്ടിച്ചേര്‍ത്തു .അത് കേട്ടപ്പോഴേ ഞാന്‍ ഷട്ടറിടാന്‍ തുടങ്ങിയിരുന്നു .

   ഇനി എന്തു ചെയ്യും ? പത്തു  ലക്ഷം? ഷട്ടറിടാം  അല്ലെ? എന്തായാലും നാളെ പള്ളിക്കരിയിലെ അദ്ധേഹത്തിന്റെ വീട്ടില്‍ ഒന്ന് പോകാം .പ്രയൊജനമില്ലെങ്കിലും ഞങള്‍ തീരുമാനിച്ചു പിരിഞ്ഞു .

    അന്ന് നവരാത്രി, രാവിലെ തന്നെ മുണ്ടൊക്കെ ഉടുത്തു കളഭക്കുറിയും ചാര്‍ത്തി ഞങ്ങള്‍ പള്ളിക്കയിലേക്ക് തിരിച്ചു ,തലേദിവസം ഉറങ്ങാന്‍ കഴിയാത്തതിന്‍റെ ക്ഷീണം എന്നെ വല്ലാതെ  അലട്ടിയിരുന്നു ,പതിവില്‍ വിപരീതമായി ഞാന്‍ വണ്ടി പതിയെ ആണ് ഓടിച്ചത്,വണ്ടി ക്കുള്ളില്‍ ഒരിക്കലും കാണാത്ത മൌനം ,അഞ്ചു ചെറുപ്പക്കാര്‍ ഒന്നും  മിണ്ടാതെ. ഞാന്‍ പള്ളിക്കര വായനശാലയ്ക്ക് വളരെ ദൂരത്തില്‍ വണ്ടി പാര്‍ക്ക് ചെയ്തു .
 
   കുറച്ചു ദൂരം നടന്നു ഞങ്ങള്‍ ഒരു വഴിപോക്കനോടു വീട് ചോദിച്ചു .അയാളുടെ മറുപടി "മൂന്നു പെണ്‍കുട്ടികള്‍ ഉള്ള വീടല്ലേ ദാ ...ആ കാണുന്നതാണ് ", "ഒന്നും നടന്നില്ലെങ്കില്‍ ആ മൂന്നു പെണ്‍കുട്ടികളെ നമ്മള്‍ക്ക് കെട്ടാം എന്ന് പറയാം "ബാബുവിന്റെ ആസ്ഥാനത്തുള്ള കമന്ന്ട് .
 അങ്ങനെ ഞങ്ങള്‍ ആവീട്ടില്‍ എത്തി രാജഗോപാലന്‍ സാറിന് ഞങ്ങളെ പെട്ടന്ന് പിടികിട്ടി ."ഇതാര് കമ്പ്യൂട്ടര്‍ കച്ചവടക്കാരോ ...?" സരസമായ ചോദ്യം . ഒരു ഇലിഭ്യന്‍ ചിരിയില്‍ ഞങ്ങള്‍ ഉത്തരം ഒതുക്കി .

  "സര്‍ ഞങ്ങള്‍ കൊട്ടേഷന്‍ പരിപാടിക്ക് പോകാറില്ല ,ബസ്സിനു കല്ലെറിയാന്‍ പോകാറില്ല ,മണല്‍ കടത്താന്‍ പോകാറില്ല ,ഞങ്ങള്‍ അഞ്ചു അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാര്‍ ഉറക്കമൊഴിച്ചു ജോലി ചെയ്താണ് കച്ചവടം നടത്തുന്നത് " ബാബു അപ്പോഴേ പെര്‍ഫോമന്‍സ് തുടങ്ങിയിരുന്നു .അതില്‍ സാറ് വീണു . അദ്ദേഹം ഞങ്ങളെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു "നിങ്ങള്‍ വലിയ കുറ്റം ചെയ്തിട്ടില്ല എന്നെനിക്കറിയാം പക്ഷെ നിങ്ങള്‍ അയാള്‍ക്ക്‌ ഇല്ലാത്ത ബില്‍ കൊടുക്കരുതായിരുന്നു .അയാള്‍ ഞാഗലുറെ ഒരു നോട്ടപ്പുള്ളിയാണ് , നിര്‍ഭാഗ്യത്തിനു നിങ്ങളുടെ ബില്ലാണ് ഞങ്ങള്‍ക്ക് കിട്ടിയത് അതും കള്ള ബില്‍ " അദ്ദേഹം കൂട്ടിച്ചേര്‍ത്തു . "ബീനേ....നീപോയി അച്ഛന്റെ മേശപ്പുറത്തുള്ള സാരി കവര്‍ എടുതുകൊണ്ടുവാ .... അദ്ദേഹം ഉറക്കെ വിളിച്ചു . ഒരു മാലാഖയെപ്പോലെ ബീന ഞങ്ങളുടെ ബില്ലുകള്‍ കൊണ്ട് നിറഞ്ഞ ശോഭാ ടെക്സ്റ്റയില്‍സിന്‍റെ കവരും കൊണ്ട് കോലായില്‍ വന്നു . അതവര്‍ക്ക് കൊടുത്തേക്ക് ചക്കപ്പായസം കിട്ടിയ സന്തോഷത്തില്‍ ബാബു അത് ഇരു കയ്യും നീട്ടി വാങ്ങിവച്ചു. അതാ തുടങ്ങി രാജഗോപാലന്‍  സാറിന്‍റെ ഉപദേശം ,ഉപദേശം അതിര് കടന്നപ്പോള്‍ ബാബു എന്റെ ചെവിയില്‍ "പത്തു ലക്ഷം ഉണ്ടങ്കില്‍ ഇയാളുടെ മുഖത്ത് എറിഞ്ഞിട്ടു പോകാമായിരുന്നു ഉപദേശം  കേള്‍ക്കണ്ടല്ലോ ...?".  "ചായ റെഡിയാണ് "അകത്തുനിന്നും ഒരു അശരീരി, ഉപദേശം നിര്‍ത്തി അദ്ദേഹം ഞങ്ങലെയും കൂട്ടി ഒരു മേശക്കു ചുറ്റിലും ഇരുത്തി . .മടിയില്‍ ബില്ലിന്റെ കവറുമായി ഇഡലിയും സാമ്പാറും കഴിക്കാന്‍ തുടങ്ങിയ ബാബു എന്റെ ചെവിയില്‍ വീണ്ടും കമന്‍റ് "ഇഡലിക്ക് ഉറപ്പ് കൂടുതലാണ്